ന്യൂഡൽഹി: അഭയ താമസിച്ചിരുന്ന കോണ്‍വെന്റിനു സമീപം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ കണ്ടിരുന്നെന്നു സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നതായി മജിസ്ട്രറ്റിന്റെ മൊഴി. സിസ്റ്റര്‍ അഭയക്കേസില്‍ സാക്ഷികളുടെ രഹസ്യമൊഴിയെടുത്ത അന്നത്തെ മജിസ്ട്രേറ്റ് ശരത്ത് ചന്ദ്രനാണ് ഇന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. കേസിലെ പ്രധാന സാക്ഷികളായ സഞ്ജു മാത്യു, അടയ്ക്കാ രാജു, ചെല്ലമ്മ ദാസ് എന്നിവരുടെ മൊഴിയെടുത്തത് അന്നത്തെ മജിസ്ട്രേറ്റായിരുന്ന ശരത്ചന്ദ്രനാണ്.
തുടര്‍ന്നാണ് വിചാരണവേളയില്‍ ശരത് ചന്ദ്രന്റെ മൊഴി രേഖപ്പെടുത്താന്‍ തിരുവനന്തപുരം സി.ബി.ഐ കോടതി തീരുമാനിച്ചത്. 1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ സി.ബി.ഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് പ്രതികള്‍. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
(ANWESHANAM)