ഹൈദരാബാദ്: പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നോട്ടീസ്. യുവാക്കള്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. എന്നാൽ, യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് പൗരത്വം തെളിയിക്കണമെന്ന് പറയാന്‍ എന്താണ് അധികാരം എന്ന വിമർശനവുമായി നിരവധിപേർ രംഗത്തെ എത്തിയിട്ടുണ്ട്.
ഫെബ്രുവരി 3 നാണ് അതോറിറ്റിയുടെ ഹൈദരാബാദ് റീജണല്‍ ഓഫീസ് മൂന്നുപേര്‍ക്കും നോട്ടീസ് നല്‍കിയത്. വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കിയല്ല ആധാര്‍ ഐ.ഡി നേടിയതെന്നതിന് തെളിവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പൗരത്വത്തെക്കുറിച്ച് റീജണല്‍ ഓഫീസ് വിശദ അന്വേഷണം നടത്തും. നിരക്ഷകരരായ തൊഴിലാളി കുടുംബത്തില്‍നിന്നുള്ള ഇവര്‍ ഹൈദരാബാദില്‍ താമസിച്ചുവരുന്നവരാണ്. രേഖകള്‍ ഹാജരാക്കി ഇവര്‍ ഉടന്‍തന്നെ പൗരത്വം തെളിയിക്കുമെന്നും അഭിഭാഷകന് പ്രതീക്ഷ പ്രകടിപ്പിച്ചു.
മൂന്ന് പേരും പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പകര്‍പ്പുകള്‍ ഫെബ്രുവരി 20ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട അതോറിറ്റി പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
2016ലെ ആധാര്‍ നിയമപ്രകാരം ആധാര്‍ നമ്ബറുകള്‍ വ്യക്തിയുടെ താമസരേഖമാത്രമാണെന്നും പൗരത്വ രേഖയല്ലെന്നും പറയുന്നുണ്ട്. ഇന്ത്യയില്‍ താമസിക്കുന്ന വിദേശികളക്കമുള്ളവര്ക്ക് ആധാറിന് അപേക്ഷിക്കാനുള്ള അര്‍ഹതയുണ്ട്. പക്ഷേ അപേക്ഷകന് ഇന്ത്യയില്‍ 182ദിവസമെങ്കിലും താമസിച്ചയാളായിരിക്കണം.
അതേസമയം, യു.ഐ.ഡി.എ.ഐക്ക് ജനങ്ങളോട് പൗരത്വം തെളിയിക്കണമെന്ന് പറയാന്‍ എന്ത് അധികാരമാണുള്ളതെന്ന് ഇവരുടെ അഭിഭാഷകന് മുസഫറുല്ല ഖാന് ഷഫാത്ത് ചോദിച്ചു. ആധാര്‍നിയമപ്രകാരം ഒരാളുടെ ഐ.ഡിയെക്കുറിച്ച് സംശയം തോന്നിയാല്‍ ആധാര്‍ നമ്ബര്‍ റദ്ദാക്കണം. അല്ലാതെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയല്ല വേണ്ടതെന്നും അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു.
(ANWESHNAM)